Total Pageviews

Sunday, August 14, 2011

'''''''''''''''''''''''''''''''''''''''''''.......'''''''''''''''''''''''''''''''''''''''

"നീ നിന്റ ചിന്തകള്‍ക്ക് മുകളില്‍ അടയിരിക്കരുത്
നിന്നെ അവര്‍ സ്വപ്നജീവി ആക്കും
നീ നിന്റ അഭിപ്രായങ്ങള്‍ വെട്ടി തുറന്നു പറയരുത്
നിന്ന അവര്‍ അഹങ്കാരി ആക്കും
ഇനി നീ മറ്റുള്ളവര പറ്റി പറയുക
ലോകം നിന്ന ശ്രദ്ദിക്കും"

,,,,,,,,,,,,,......,,,,,,,,,,,,,,,,,,,,,.....,,,,,,,,,,,,,,,,,


"നിനക്കായി തുറന്നിട്ട ഹൃദയത്തിലേക്ക്
നീ പരിഹാസ ശരങ്ങള്‍ കുത്തി ഇറക്കിയപ്പോള്‍
തെറിച്ചു വീണത്‌ നിന്റ രക്ത തുള്ളികള്‍ ആയിരുന്നു".

"നീ നിന്നെക്കാള്‍ കൂടുതല്‍ മറ്റുള്ളവരെ സ്നേഹിക്കരുത്
സ്നേഹിച്ചാല്‍ അതെ ചൊല്ലി ദുഖിക്കരുത്"




നീ എന്നില്‍ നിന്നും അകന്നു മാറിയപ്പോള്‍
ഞാന്‍ എന്റതായ ഏകാന്തതകളില്‍ ഒതുക്കപെടുന്നു
ഇരുട്ടിന്റ നിഴല്‍ പോലെ നീ എവിടേയോ
നിന്റെ സാമീപ്യം എവിടേയോ നിന്ന്
എന്നെ ഭയപ്പെടുത്തുന്നു
ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന ഓര്‍മ്മകള്‍
പലപ്പോഴും എന്നെ വേട്ടയാടാറുണ്ട്
രക്തത്തിന്റ മണം ഏറ്റു പാഞ്ഞടുക്കുന്ന
വേട്ടപട്ടികളെ പോലെ
ഹൃടെയത്തിന്ട കവാടത്തില്‍
തൂങ്ങി ആടുന്ന കടവാവലുകളെ പോലെ
നാം കൂടിയ ചീട്ടു കൊട്ടാരം ഒന്ന് ഒന്നായി
തകര്‍ന്നു വീണപ്പോള്‍ എവിടാ നിന്നോ
ചില ചങ്ങല പൂട്ടുകളുടെ കിലുക്കം
ഞാന്‍ എന്താ സ്വപ്നങ്ങളില്‍ നിന്നും
ഒരു ഒളിച്ചോട്ടത്തിന് തയ്യാറെടുത്തു തുടങ്ങുന്നു,,,,,,,,,,










മൃത്ദേഹം

മണ്ണിനട ഗര്തത്തിനുള്ളില്‍ കിടപ്പവന്‍
തന്നുട തന്ന ജീവശാസം ശ്വസിപ്പവന്‍
ക്രിമികീടമിഴയുന്ന നഗ്ന ദേഹത്തിന്റ
പൊത്തില്‍ ഓര്‍മ്മകളുട പുഴുകുത്തും
നഷ്ട ബോധത്തിന്റ നുഴഞ്ഞു കയറ്റവും
ഒപ്പം സ്വപ്നങ്ങളുട ചിതല്‍ പുറ്റും
കണ്ണിന്റ ഉള്ളില മായാത്ത കാഴ്ചകള്‍
കാലം മണ്ണിട്ട്‌ മൂടിയോന്‍
അവന്ട കിതപ്പുകള്‍ മണ്ണിന്റെ
നാസാരന്ധ്രങ്ങളില്‍ കുതിര്‍ന്നു
ജീവന്റ വേരായി വളര്‍ന്നു പോല്‍
മരണകയത്തിലെ ജീവന്റ സംത്രാസം
നനഞ്ഞ മണ്ണിലെ നീര്കുമിളകളായി,,,,,,,
ആത്മാവിന്‍ സംഗീതം ഉയര്‍ന്നു ശിഖരം ആയി
പാപത്തിന്‍ വേരുകള്‍ ആഴത്തില്‍ ചേരുന്നു
ആത്മാവിന്‍ ഗന്ധം മണക്കാതെരിക്കാന്‍ ആയി
മൂക്കില്‍ പഞ്ഞി വെച്ചവന്‍
മോഹ കബെന്ധങ്ങള്‍ക്ക് മുകളില്‍ ആയി
മൃത്യുവിന്റ വെള്ള പട്ടു വിരിച്ചവന്‍
മസ്തിഷ്ക കവച്ചത്തിലെ അറിവിന്റെ
അജീര്‍ണ്നങ്ങള്‍ ക്രിമികീടങ്ങള്‍ക്ക്
ദാനം കൊടുത്തവന്‍
ജീവന്റെ വേരുകള്‍ മുളച്ചു തുടങ്ങുമ്പോള്‍
മന്ജയും മാംസവും മണ്ണില്‍ അലിയിച്ചു കൊണ്ട്
ഇരിട്ടിനു സ്നേഹ ചുംബനങ്ങള്‍ കൊടുക്കുന്നോന്‍







Saturday, August 13, 2011

പ്രണയം

ഓര്‍മ്മതന്‍ പൊയ്കയില്‍ ഒരു നീര്‍ക്കുമുളെയായി
പ്രണയം പതുക്കെ നുരഞ്ഞു പൊന്തുന്നു
സ്മരണതന്‍ വസന്തമായി
കുളിര്‍ തെന്നലില്‍ കളിയാടി
കാലത്തിന്‍ സൂചി മുന കുത്തറ്റൊടുങ്ങുന്നു
കാഴ്ചയായി, കേള്വിയായി, നിര്‍വൃതിയായി
പിന്ന നോവായി ഹൃത്തില്‍ എരിഞ്ഞെടെനഗീടുന്നു
ഓര്‍മ്മ തന്‍ കൈ പിടിയില്‍ ഒരു നില വിട്ട പട്ടമായി
നീറ്റില്‍ അലിഞ്ഞൊരു കടലാസ്സു തോണിയായി
പൊട്ടിയ കുപ്പി വള ചില്ലിന്റ തേങ്ങലായി
കരളില്‍ കൊരുത്തൊരു ചൂണ്ട കൊളുത്തായി,,,,,,,,,,
നിറങ്ങള്‍ നീങ്ങി വര്‍ണങ്ങള്‍ മാഞ്ഞപ്പോള്‍
മനസ്സില്‍ ക്ലാവ് പിടിച്ച ഓര്മാക്കുരുപ്പുകള്‍
ഒരു പിടി സ്വപ്‌നങ്ങള്‍ നെയ്തെടുത്ത
വലയില്‍ ആത്മാവ് ശാസം മുട്ടി പിടയുമ്പോള്‍
മിഴികളില്‍ നീര്തുള്ളികളായി
ദീര്‍ഘ നിശ്വസങ്ങളായി
കാലത്തിന്ട പാദ മുദ്രകള്‍ പതിഞ്ഞ
നിശബ്ദ വിപ്ലവമായി പ്രണയം..........

















മുത്തശ്ശി






















രോഗഗ്രസ്തയായി
മറ്റൊരു ജീവപിണ്ടമായി
കട്ടിലില്‍ നീണ്ടു നിവര്‍ന്നു മുത്തശ്ശി കിടന്നു
ബുസ്സിനെസ്സുകാരനായ മകന്‍
അത്യര്തിയോട തൂശനിലയില് ഊനു കഴിക്കുന്നു
അയളുട നോട്ടം ഇടക്കിട അമ്മയിലത്തുന്നു
അത് മുത്തശ്ശിയുട അടിവയറ്റില്‍ ഒരു തരാം തരിപ്പുണ്ടാക്കി
മാത്രിതത്തിന്ട നൊമ്പരപെരുപ്പ്
മകന്റ തൊട്ടടുത്ത്‌ നിശബ്ദമയിരിക്കുന്ന മൊബൈല്‍ ഫോണ്‍
തലക്കരികില്‍ വീശികൊണ്ടിരിക്കുന്ന മകളുട നോട്ടം
അമ്മയുട കഴുത്തിലും കയ്യിലും എത്തി നില്‍ക്കുന്നു
ജനാലയെലൂടാ ഇടക്കിട എത്തി നോക്കുന്ന ചില പരിചിത മുഖങ്ങള് ഒപ്പം ചില അടക്കം പറച്ചിലുകളും
വൈകിട്ട് സ്കൂള്‍ വിട്ടു വന്ന ഉണ്ണികുട്ടന്‍ ചോദിച്ചു
"അമ്മാ ഇനി എത്ര നാള്‍ കൂടി മൂവാണ്ടന്‍ മാവില മാങ്ങ തിന്നാം"
അവന്ട വായ പൊത്തുന്ന മൂത്ത മകള്‍ അസ്വസ്തയായത്
കുറ്റബോധം കൊണ്ട് ആയിരിക്കുമോ ?
വീടിലിടക്കിട വാവലിന പോലെ
പ്രത്യക്ഷപെടുന്ന കറുത്ത കോട്ടുകാരന്‍
തുളസ്സിതരയിലിരുന്നു ഒരു ബലി കാക്ക തന്ന തുറിച്ചു നോക്കുന്നു
അതിന്ട കണ്ണുകളിലും ഉണ്ട് ഒരു തിളക്കം
സമയമനുസരിച്ച് വായില്‍ ഒഴിച്ചുകൊടുക്കുന്ന
മരുന്നുകളില്‍ രക്ത ചുവ
ഘടിഘാര മനികളിലൂട സമയക്രമം മുന്നോട്ടു ചലിച്ചപ്പോള്‍
മുത്തശ്ശിയുട മനസ് ഒരുപാടു പിന്നിലേക്ക്‌ ചലിച്ചു
നാല് കെട്ടിന്റ നടു മുട്ടത്തു മഴത്തുള്ളികള്‍
നോക്കി കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍
അതോടൊപ്പം ഒലിച്ചിറങ്ങിയ മിഴിനീര്‍തുള്ളികള്‍ കണ്ടില്ല
ഷോകേസില്‍ ഇരിക്കുന്ന മരപ്പാവകള്‍
തന്ന നോക്കി ചിരിക്കുന്നു
തന്റ തന്ന നിഴല്‍ മങ്ങുന്നതായി മുത്തശ്ശി ക്ക് തോന്നി
ചുറ്റും ചന്ധനതിരികളുടയും കര്പ്പോരതിന്ടയും ഗണ്ഡം
വീടിനുള്ളില്‍ നിന്നും അടിചിറങ്ങുന്ന മഴകാട്ടിനോപ്പം
ഒരു ദീര്‍ഘ നിശ്വാസം കൂടി പുറത്താക്കു പോയി
നട്ടുച്ചയ്ക്ക് പൂവങ്കോഴി ഉറക്ക കൂവി
ഒപ്പം പൂവാലി പയ്യിന്റ കരച്ചിലും
മുറ്റത മാവിന്‍ കൊമ്പില്‍ ഇരുന്ന ബലികാക്ക
വിദൂരതയിലേക്ക് ചിറകടിച്ച് പറന്നു



















അവള്‍ ????

നിശയുട നിശബ്ദതയില്‍അവളുട
ഉള്ളിലക്ക് കൂനനുരുമ്പുകള്‍ ഇരച്ചു കയറി
അവ സ്വകാര്യതയില്‍ അലോസരങ്ങള്‍ ഉണ്ടാക്കുമ്പോള്‍
ഇരുട്ടിന്റ ഇക്കിളിപെടുത്തുന്ന
സ്വപ്നങ്ങളായിരുന്നു അവള്‍ക്കു ചുറ്റും
മിഴിനീരുറവ വറ്റിയ കണ്ണുകള്‍ക്ക്‌
വെളിച്ചത്ത
പേടിയായിരുന്നു എന്നും
മൌനത്താല്‍ മൂടാപെട്ടെ വാക്കുകള്‍ക്കു
തേങ്ങലായി പോലും പുറത്തു വരന്‍ കഴിഞ്ഞില്ല
നിശബ്ദടയുട സംഗീതത്തിനു
അഭിമാനത്തിന്റ തംബുരു മീടാന്‍ കഴിയില്ല
ചാപല്യം പൊട്ടിച്ചെറിഞ്ഞ താളിച്ചരടുകള്‍
കാമത്തിന്റ കുരുതികളങ്ങളില്‍ ഹോമിക്കപെട്ട ശരീരം
വന്ന വഴികളിലെവിടയൂ വെച്ച് കാലഹരണപെട്ട സ്വപ്‌നങ്ങള്‍
അവളുട ശരീരത്തില്‍ വിരലുകളുട തേരോട്ടം കഴിഞ്ഞപ്പോള്‍
ആലസ്യച്ചുവടോട അയാള്‍ വിലയിട്ട നൂറിന്റ നോട്ടുകള്‍
മണം പോയ aകൈലേസില്‍ പൊതിഞ്ഞു
ഒട്ടിയ വയറിനോട് ചേര്‍ന്ന മടികുത്തിള്ളില്‍ വെച്ച്
കാലത്തിന്ട കറുത്ത പൊട്ടനിഞ്ഞു അവള്‍ പുറത്തിറങ്ങി
ചുറ്റും കൂടിയ മാന്യതയുട കഴുകന്‍ കണ്ണുകള ഭേദിച്ച്
പരിഹാസശരങ്ങള കീറി മുറിച്ച്‌ അവള്‍ നടന്നകലുമ്പോള്‍
ആ മനസ് നിറയ വിശന്നു കരയുന്ന മകളുട മുഖം ആയിരുന്നു
"അവളും മറ്റൊരു പ്രേഹേളികയവതിരുന്നെങ്കില്‍"